Monday, July 20, 2009

ഇന്‍ഫോമാധ്യമം (411) - 13/07/2009




മൈക്കല്‍ ജാക്സനെയും വൈറസ് പിടികൂടി



ടി.വി. സിജു
tvsiju@gmail.com

ഇയ്യിടെ അമേരിക്കയിലെ ലോസ് ഏയ്ഞ്ചല്‍സില്‍ അന്തരിച്ച സുപ്രസിദ്ധ പോപ് ഇതിഹാസം മൈക്കല്‍ ജാക്സനെയും ഇന്റര്‍നെറ്റ് ലോകം വെറുതെവിട്ടില്ല. മരണത്തിന്റെ മറവിലും ക്രാക്കര്‍മാരുടെ ഒരുസംഘം മുതലെടുപ്പു നടത്തുകയായിരുന്നു. ഇതിലൂടെ മൈക്കല്‍ ജാക്സന്റെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ പുറംലോകം അറിയാനിരിക്കുന്നതേയുള്ളൂ. പോപ് മ്യൂസിക്കിലൂടെ കോടിക്കണക്കിന് ആരാധകരെ ഇളക്കിമറിച്ച ജാക്സന്റെ അത്ഭുതപ്രകടനത്തിന്റെ വീഡിയോദൃശ്യവും അപൂര്‍വ്വമായ ഫോട്ടോകളും കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യൂ... 'കിംഗ് ഓഫ് പോപ്' എന്ന ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ആല്‍ബത്തിലെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടോ...? ഇല്ലെങ്കില്‍ ഇവിടെ ക്ളിക്ക് ചെയ്തോളൂ... ജാക്സണ്‍ അന്ത്യശ്വാസംവലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരമൊരു ഇ^മെയില്‍ നിങ്ങളുടെ ഇന്‍ ബോക്സിലും എത്തിയിട്ടുണ്ടാവാം. അത് തുറക്കുന്നതോടെ ക്രാക്കര്‍മാര്‍ ഒരുക്കിയ കുഴിയില്‍ വീഴുന്നത് നിങ്ങളായിരിക്കും.

ഫോട്ടോ, വീഡിയോ ഫയലുകള്‍ കാണാനുള്ള ആവേശം മൂത്ത് ഇ^മെയിലിലെ ലിങ്കില്‍ ക്ളിക്ക് ചെയ്യുന്നതോടെ വീഡിയോ ഫയല്‍ എന്ന വ്യാജേന ചില പ്രോഗ്രാമുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുകപ്പെടുകയായി. ട്രോജന്‍ വൈറസും ഇതോടൊപ്പം കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടാവും. തുടര്‍ന്ന് കമ്പ്യൂട്ടറില്‍ ടൈപ് ചെയ്യുന്ന യൂസര്‍ നെയിമുകളും പാസ്വേഡും സ്ക്രീന്‍ഷോട്ടുകളുമടക്കം പലതും ട്രോജന്‍ വൈറസ് പ്രവര്‍ത്തനക്ഷമമാകുതോടെ രേഖപ്പെടുത്തും. ഈ വിവരങ്ങളെല്ലാം അപ്പോള്‍ തന്നെ വൈറസ് നിര്‍മ്മാതാക്കളുടെ പക്കലെത്തിച്ചേരുകയും ക്രമേണ അവയുടെ നിയന്ത്രണം പോലും ഈ ഹൈടെക് കള്ളന്‍മാര്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. 'Remembering Michael Jackson' തുടങ്ങിയ തലക്കെട്ടുകളോടെയാണ് മെയിലുകള്‍ പലതും എത്തിയത്. പോപ് സംഗീതവും അപൂര്‍വ്വ ഫോട്ടോകളും അടക്കം ചെയ്തിട്ടുള്ള ഒരു അറ്റാച്ച്മെന്റ് ഫയലും ഇതോടൊപ്പമുണ്ട്. അത് തുറക്കാന്‍ ശ്രമിക്കുതോടെയാണ് പലരും വഞ്ചിക്കപ്പെടുന്നത്.
മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൈക്കല്‍ ജാക്സണുമായി ബന്ധപ്പെട്ട വൈറസ് ഇനങ്ങളിലെ മാല്‍വെയറുകളും വെബ്സ്കാമുകളും ദിനംപ്രതി കൂടിക്കൊണ്ടിരുന്നു. യുട്യൂബില്‍ വന്ന ജാക്സന്റെ അവസാനത്തെ പരിപാടിയുടെ വീഡിയോദൃശ്യം കാണാന്‍ അവസരം ലഭ്യമാണെന്ന വ്യാജേനയും വൈറസുകള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കമ്പ്യൂട്ടറില്‍ കടുന്നുകൂടി. ജാക്സന്റെ വീഡിയോ സി.ഡികള്‍ സൌജന്യമായി നേടാം എന്ന മോഹന വാഗ്ദാനവുമായാണ് ചില മെയിലുകള്‍ പ്രത്യക്ഷപ്പെട്ടത്. മരണത്തിന്റെ ചൂട് ചോരാതെ 'ബ്രേക്കിംഗ് ന്യൂസ് വീഡിയോ' ആയി ഇന്‍ബോക്സിലെത്തി വിവരങ്ങള്‍ ചോര്‍ത്തിയ മെയിലുകളും കമ്പ്യ്യൂട്ടര്‍ സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കണ്ടെത്തി.

അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബറാക് ഒബാമയുടെ പേരിലും ഇതേരീതിയില്‍ വൈറസുകള്‍ പടര്‍ന്നിരുന്നു. പ്രസിഡണ്ട് എന്ന നിലക്കുള്ള ഒബാമയുടെ ആദ്യത്തെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കാണാന്‍ ലിങ്ക് സഹിതമുള്ള ഇ^മെയില്‍ വഴിയാണ് വൈറസ് പടര്‍ന്നത്. അതുപോലെ മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട് ചുരുങ്ങിയ സമയത്തിനുള്ളിലും 'കൊലപാതകദൃശ്യങ്ങള്‍ കാണാം' എന്ന് രേഖപ്പെടുത്തി പ്രചരിച്ച ഇ^മെയിലുകളില്‍ വൈറസുകള്‍ ഒളിച്ചിരുന്നതായി അന്ന് കണ്ടെത്തിയിരുന്നു. അവസരങ്ങള്‍ മുതലെടുക്കുകയാണ് ക്രാക്കര്‍മാരുടെ ഏക ലക്ഷ്യം. പ്രധാനസംഭവങ്ങള്‍, അത് ആഘോഷമെന്നോ മരണമെന്നോ അവര്‍ക്ക് വ്യത്യാസമില്ല. ഈയൊരു സാധ്യത ഇന്‍ര്‍ര്‍നെറ്റ് ഉപയോക്താക്കള്‍ എപ്പോഴും കരുതിയിരിക്കണം. ഇന്ത്യയുടെ സ്വാതന്ത്യ്രദിനാഘോഷം അടുത്തുവരുന്ന വേളയില്‍ ഇത്തരമൊരു 'ആക്രമണ'ത്തിനുള്ള സാധ്യതയുണ്ട്. അതാണ് സെക്യൂരിറ്റി ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇന്‍ര്‍ര്‍നെറ്റിലും ജാക്സണ്‍ തന്നെ താരം

ലോകമെങ്ങും ആ വാര്‍ത്ത പടര്‍ന്നത് കാട്ടുതീ പോലെയാണ് ^ പ്രസിദ്ധ പോപ് സംഗീതജ്ഞന്‍ മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു. സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തികൊണ്ട് പരന്ന ഈ വാര്‍ത്ത പലരും ആദ്യം വിശ്വസിച്ചില്ല. ഇത് ശരിയാണോ എന്നറിയാനുള്ള വെപ്രാളമായിരുന്നു പിന്നീട്. അതിന് ആദ്യം നോക്കിയത് ഇന്റര്‍നെറ്റിലാണ്്. മരണം നടന്ന ദിവസങ്ങളിലും അതിനുശേഷവുമായി ജാക്സണുമായി ബന്ധപ്പെട്ട് 20 കോടി പേജുകള്‍ ഇന്റര്‍നെറ്റ് വഴി വായിക്കപ്പെട്ടുവെന്നാണ് കണക്ക്. മൈക്കല്‍ ജാക്സനെ ആശുപത്രിയിലെത്തിച്ച വാര്‍ത്ത ഓണ്‍ലൈനിലെത്തി പത്തുമിനിറ്റിനകം അത് എട്ടു ലക്ഷം പേര്‍ വായിച്ചു. ഇതോടെ യാഹൂ ന്യൂസില്‍ ഏറ്റവുമധികം പേര്‍ സന്ദര്‍ശിച്ച വാര്‍ത്തയെന്ന ബഹുമതി ഇത് കരസ്ഥമാക്കി. തുടര്‍ന്ന് 1.64 കോടി ആളുകള്‍ വായനക്കാരായി. ഗൂഗിള്‍ ന്യൂസിലും വാര്‍ത്തയറിയാനായി മല്‍സരമുണ്ടായി. ഇതിന്റെ ഫലമായി ജാക്സനെക്കുറിച്ചുള്ള വാര്‍ത്താപേജുകള്‍ പലതും കിട്ടാതാവുകയോ വളരെ പതുക്കെയാവുകയോ ചെയ്തു. സി.എന്‍.എന്‍. ചാനലിന്റെ ഓണ്‍ലൈന്‍ വാര്‍ത്താ വിഭാഗത്തിലും ഒരു മണിക്കൂറിനിടെ അഞ്ചിരട്ടിയിലധികം പേര്‍ വാര്‍ത്തയറിയാനെത്തി. വാര്‍ത്ത പുറത്തുവന്ന ആദ്യമണിക്കൂറിനുള്ളില്‍ സി.എന്‍.എന്‍. വെബ്സൈറ്റില്‍ മാത്രം ഉണ്ടായത് രണ്ട് കോടി പേജ് വ്യൂ. വിക്കിപീഡിയയില്‍ ജാക്സനെ കുറിച്ചുണ്ടായിരുന്ന വിവരങ്ങള്‍ ഒരൊറ്റ ദിവസത്തിനുള്ളില്‍ 500 തവണ എഡിറ്റ് ചെയ്യപ്പെട്ടു. ആ സൈറ്റും ഡാറ്റാ ട്രാഫിക്കില്‍ കുടുങ്ങി.

ഇന്റര്‍നെറ്റില്‍ വാര്‍ത്ത ലഭിക്കാതായതോടെ പലരും സെല്‍ഫോണിന്റെ സേവനം തേടി. ജാക്സണ്‍ ഫാന്‍സ് സൈറ്റുകള്‍ പലതും വിവരങ്ങളറിയാനുള്ള തിരക്കില്‍ തകര്‍ന്നു. അമേരിക്ക ഓണ്‍ലൈനിന്റെ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ സര്‍വ്വീസ് സംവിധാനവും തിരുക്കുമൂലം 40 മിനുറ്റുനേരം നിര്‍ത്തിവെക്കേണ്ടിവന്നു. ആളുകളുടെ ഈ ആവേശം തയൊണ് ഇന്റര്‍നെറ്റില്‍ ചൂണ്ടയിട്ടു കാത്തിരിക്കുന്ന കുബുദ്ധിസംഘം പ്രയോജനപ്പെടുത്തിയതും.
==========

ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com

1. PIM പൂര്‍ണ്ണ രൂപം?
2. മൌസിന്റെ ജോലിയും ടി.വി റിമോട്ടിന്റെ ജോലിയും ഒരുപോലെ നിര്‍വ്വഹിക്കാന്‍ കഴിയുന്ന EIZO^C@T One മൌസ് വികസിപ്പിച്ചെടുത്ത കമ്പനി?
3. നക്ഷത്രങ്ങളെസ്സംബന്ധിച്ച പഠനത്തിന് ഉപയോഗപ്പെടുത്താവുന്ന ഒരു സോഫ്റ്റ്വെയര്‍?
4. കേരളത്തില്‍ ആദ്യമായി എ.ടി.എം സ്ഥാപിച്ച ബാങ്ക്?
5. ഗൂഗിള്‍ വികസിപ്പിച്ചെടുത്ത വെബ് ബ്രൌസറായ 'ക്രോമി'ന്റെ ഓപണ്‍ സോഴ്സ് പ്രൊജക്ടിന്റെ പേര്?
6. സഫാരി എന്ന വെബ് ബ്രൌസര്‍ പുറത്തിറക്കിയ കമ്പനി?
7. ചിത്രചോരണം കണ്ടെത്താന്‍ ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന വെബ്സൈറ്റ്?
8. കണ്ഠാഭരണമായി ഉപയോഗിക്കാവുന്ന MP3 പ്ലേയര്‍?
9. അഡോബ് ഫോട്ടോഷോപ്പിന്റെ നിര്‍മ്മാതാവ്?
10. ഇയ്യിടെ കമ്പ്യൂട്ടറില്‍ പ്രത്യക്ഷപ്പെട്ട അത്യന്തം അപകടകാരിയായ വൈറസ് ഒരു രാജ്യത്തിന്റെ പ്രസിഡണ്ടിന്റെ പേരിലുള്ളതായിരുന്നു. വൈറസിന്റെ പേര്?
ഉത്തരം

1. Personal Information Management
2. Nano ജപ്പാന്‍ കമ്പനി
3. സ്റ്റെല്ലാര്‍ വിന്‍ഡോ
4. ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റ് (1992^ല്‍ തിരുവനന്തപുരത്ത്)
5. ക്രോമിയം
6. ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനി
7. www.tineye.com
8. ക്രോസ് നെക്ലെസ് MP3 പ്ലേയര്‍
9. തോമസ് നോള്‍
10. ഒബാമ

*****

വെബ് കൌതുകങ്ങള്‍

നെറ്റിലൂടെ സംഗീതം പഠിക്കാം

റയിസ്ല മര്‍യം
raizlamaryam@hotmail.com

സംഗീതം പഠിക്കുന്നത് ഗുരുമുഖത്തു നിന്നു തന്നെ വേണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. എന്നാല്‍ കാലം മാറി. ഗുരുവില്‍നിന്നെന്ന പോലെ കണ്ടും കേട്ടും സംഗീതം പഠിക്കാന്‍ സഹായകമായ ചില വെബ്സൈറ്റുകള്‍ നെറ്റിലുണ്ട്. അവയില്‍ ഏറെ മികവുറ്റ സൈറ്റുകളിലൊന്നാണ് എടുത്തു പറയത്തക്ക നിരവധി സവിശേഷതകളോടുകൂടിയ www.guitarvideotabs.com. താരതമ്യേന ഉപയോഗിക്കാന്‍ പ്രയാസമുള്ള സംഗീതോപകരണമായ ഗിറ്റാര്‍ നൂറുകണക്കിന് വീഡിയോകളുടെ സഹായത്തോടെ സൈറ്റ് നിങ്ങളെ പഠിപ്പിക്കും. ഓരോ വീഡിയോയുടെയും കൂടെ പ്രിന്റ് ചെയ്തെടുക്കാവുന്ന ടാബ്ലേച്ചര്‍ (Tablature) കൂടി ലഭ്യമാണെന്നതിനാല്‍ പഠനം വളരെ എളുപ്പവും കാര്യക്ഷമവുമാക്കാം. അന്താരാഷ്ട്ര തലത്തില്‍ വളരെ പ്രസിദ്ധങ്ങളായ ഒട്ടനവധി പാട്ടുകള്‍ ഗിറ്റാറില്‍ വായിക്കേണ്ടതെങ്ങനെയെന്ന് സൈറ്റിലെ വീഡിയോകള്‍ ഉദാഹരണ സഹിതം വ്യക്തമായി കാണിച്ചു തരുന്നു. ഏതെങ്കിലും ഭാഗം മനസ്സിലാകാത്തതായി ഉണ്ടെങ്കില്‍ എത്ര പ്രാവശ്യം വേണമെങ്കിലും 'റീപ്ലേ' ചെയ്യുകയുമാകാം. ലോകമെമ്പാടുമുള്ള ഗിറ്റാറിസ്റ്റുകളുടെ ഒരു കൂട്ടായ്മയാണ് സൈറ്റിന്റെ പ്രായോജകര്‍. പഴയകാലങ്ങളില്‍ യുവാക്കളുടെ ഹരമായിരുന്ന TheBeatles, Abba, BoneyM തുടങ്ങിയവരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന നമ്പറുകള്‍ക്കു പുറമെ പുതിയ തട്ടുതകര്‍പ്പന്‍ ഇനങ്ങളും സൈറ്റിന്റെ സഹായത്തോടെ നിങ്ങളുടെ സമയത്തിനും സൌകര്യത്തിനുമനുസരിച്ച് പരിശീലിക്കാം. പുതിയ ഇനങ്ങള്‍ ആഴ്ചതോറും കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഈ വെബ്സൈറ്റ് ഗിറ്റാര്‍ വിദ്യാര്‍ത്ഥികളെസ്സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമാണെന്ന കാര്യത്തില്‍ സംശയമില്ല.
=========


No comments:

Post a Comment

സന്ദര്‍ശകര്‍ ഇതുവരെ...